ഹൃദയത്തിലെഴുതിയ നിമിഷങ്ങൾ! # journe-list
ഓരോ യാത്രകളും നമുക്ക് എന്താണ് കാത്തുവച്ചിരിക്കുന്നതെന്ന് പറയാനാകില്ല... ഒരുപുതിയ'എൻട്രി'എപ്പോൾവേണമെങ്കിലുംപ്രതീക്ഷിക്കാം.അത്തരമൊരു കണക്കുകൂട്ടലുകളും ഇല്ലാത്ത എൻട്രി ആയിരുന്നു പ്രീത ചേച്ചിയുടേത്..! ഷൊർണ്ണൂർ സ്റ്റേഷനിൽ എക്സിക്യൂട്ടീവ് എക്സ്പ്രസ്സിന്റെ ചൂളം വിളിക്കായി കാത്തിരുന്ന എനിക്ക് അമ്മയുടെ കർശന നിർദ്ദേശങ്ങൾ കിട്ടിക്കൊണ്ടിരുന്നു. 'മോളേ... ശ്രദ്ധിച്ചോണം, ഒറ്റക്കാ... ആരും തരുന്നതൊന്നും വാങ്ങരുത്... കഴിക്കരുത്... സ്വൽപ്പം വൈകിയുള്ള യാത്ര ആയതിനലാണ്... അമ്മേടെ ഹൃദയം ചട പ ടാ മിടിക്കുന്നത് ആ ഫോൺ വിളീലുണ്ടാവും. അങ്ങനെ എന്തൊക്കെയോ ആലോചിച്ച് ( അതിന് പഞ്ഞമില്ലാലോ!) എവിടേക്കോ നോക്കി ഇരിക്കുമ്പോഴാണ് രണ്ട് സ്ത്രീകൾ അവിടേക്ക് വരുന്നത്. പിന്നെ അവരുടെ സംസാരം കേട്ടിരിക്കലായി, എന്തെങ്കിലുമൊക്കെ ശ്രദ്ധിക്കണല്ലോ ... കുറച്ച് നേരം കഴിഞ്ഞപ്പോൾ ട്രെയിൻ സമയം പാലിച്ചു... വന്നപാടെ ഓടിക്കയറി സെറ്റായപ്പോ ഞങ്ങൾക്കൊക്കെ കിട്ടിയത് ഒരേ സീറ്റ്! അവരു തമ്മിൽ നാട്ടുകാര്യോം വീട്ടുകാര്യവുമൊക്കെ പറഞ്ഞു കൊണ്ടിരുന്നു. ഇതിനിടയിൽ ബോറടിച്ചിരുന്ന എനിക്ക് ഒരനുഗ്രഹം പോലെയാണ് ഒരു പുസ്തക വിൽപ്പനക്കാരൻ വരുന്നത്...